ഒരു ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ് കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഉത് ഘാടനം ചെയ്യപ്പെട്ടു.

എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവമാലിന്യ സംസ്കരണത്തിനായി മറ്റൊരു പ്ലാൻ്റുകൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പരേ്യതര ഊര്‍ജ്ജമന്ത്രാലയത്തിൻ്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജപദ്ധതികള്‍ നടപ്പിലാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച 250 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റിൻ്റെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ്, 500 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള ഇൗ പുതിയ പ്ലാന്റിൻ്റെ പണി ഇപ്പോള്‍ രാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തീകരിച്ചത്. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നാമത്തെ മാലിന്യ സംസ്കരണപ്ലാൻ്റാണിത്.
തൃക്കാക്കര എം.എല്‍.എ. ശ്രീ. ബന്നിബഹനാന്‍ 2011 ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 10:30 മണിക്കു ഈ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. പി.ഐ മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ലാൻ്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ഏകദേശം 16.80 ലക്ഷം രൂപ ചെലവായിട്ടു്.
അത്യാധുനിക ജൈവ വാതക സാകേതിക വിദ്യയാണ് മാലിന്യ സംസ്കരണത്തിന് ഈ പ്ലാന്റില്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ പ്ലാൻ്റ് പൂര്‍ത്തീകരിക്കുന്നതിലൂടെ പ്രതിദിനം 500 കിലോഗ്രാം മാലിന്യങ്ങള്‍ പ്രകൃതിസൗഹൃദ രീതിയില്‍ സംസ്കരിക്കുന്നതോടൊപ്പം, 5 കെ.വി. വൈദ്യുതി ഉത്പാദിപ്പിക്കുവാനും സാധിക്കും. ഈ പ്ലാൻ്റില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 150 സി.എഫ്.എൽ വിളക്കുകള്‍ കത്തിക്കുന്നതിന് പുറമേ മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ശുചിയായി സംരക്ഷിക്കുവാനും കഴിയും
എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവമാലിന്യ സംസ്കരണത്തിനായി മറ്റൊരു പ്ളാന്റുകൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജപദ്ധതികള്‍ നടപ്പിലാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച 250 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള പ്ളാന്റിന്റെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ്, 500 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള ഈ പുതിയ പ്ളാന്റിന്റെ പണി ഇപ്പോള്‍ രണ്ടാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തീകരിച്ചത്. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നാമത്തെ മാലിന്യ സംസ്കരണപ്ളാന്റാണിത്.
ReplyDeleteതൃക്കാക്കര എം.എല്‍.എ. ശ്രീ. ബന്നിബഹനാന്‍ 2011 ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 10.30 മണിക്കു ഈ പ്ളാന്റ് ഉത്ഘാടനം ചെയ്തു. ഉത്ഘാടന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. പി.ഐ. മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ളാന്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ഏകദേശം 16.80 ലക്ഷം രൂപ ചെലവായിട്ടുണ്ട്.
അത്യാധുനിക ജൈവ വാതക സാകേതിക വിദ്യയാണ് മാലിന്യ സംസ്കരണത്തിന് ഈ പ്ളാന്റില്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ പ്ളാന്റ് പൂര്‍ത്തീകരിക്കുന്നതിലൂടെ പ്രതിദിനം 500 കിലോഗ്രാം മാലിന്യങ്ങള്‍ പ്രകൃതിസൌഹൃദ രീതിയില്‍ സംസ്കരിക്കുന്നതോടൊപ്പം, 5 കെ.വി. വൈദ്യുതി ഉത്പാദിപ്പിക്കുവാനും സാധിക്കും. ഈ പ്ളാന്റില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 150 സി.എഫ്്. വിളക്കുകള്‍ കത്തിക്കുന്നതിന് പുറമേ മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ശുചിയായി സംരക്ഷിക്കുവാനും കഴിയും(This is the matter in the above blog)